തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ.ശ്രീമതിക്കെതിരെ വ്യാജവാർത്തകൾ നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഷയം ഗൗരവമായി എടുത്ത മുഖ്യമന്ത്രി പരാതിയിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകുകയും തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മാപ്പില്ലെന്നും ഉറച്ച നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. അപകീർത്തികരമായ വാർത്ത നൽകിയ പലരും ഫോണിൽ വിളിച്ച് കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. പാർട്ടി വ്യത്യാസമില്ലാതെ കോൺഗ്രസ്, ബിജെപി നേതാക്കൾ വരെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
മുമ്പ് കോൺഗ്രസ് നേതാവ് പി.ടി.തോമസ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കാരണം നിയമനടപടിക്ക് പോയില്ല. എന്നാൽ ഇനി വിട്ടുവീഴ്ചയില്ല. സൈബർ ഇടങ്ങളിൽ മോശം വാക്കുകൾ ഉപയോഗിച്ചുള്ള പോർവിളികൾ എല്ലാവരും അവസാനിപ്പിക്കണം.
പി.കെ. ശശിക്കെതിരായ പീഡന പരാതി പരിശോധിച്ചതിനെക്കുറിച്ച് സംസാരിക്കുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ഏതോ മുൻ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന പ്രചാരണം അപമാനിക്കാൻ വേണ്ടിയുള്ളതാണെന്നും കാലങ്ങളായി തുടരുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും ശ്രീമതി പറഞ്ഞു.